ഈ ബ്ലോഗ് തിരയൂ

2009, മാർച്ച് 31, ചൊവ്വാഴ്ച

ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...


ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു... ഇനി വേനല്‍... വേനല്‍ തുടങ്ങിക്കഴിഞ്ഞു. മഴക്കുട്ടികള്‍ മാറി പോയ ആകാശം നീല നിറത്തില്‍ കാണുന്നു. ഉച്ച വെയില്‍ കൂടുതല്‍ കൂടുതല്‍ ശക്തി ആര്ജിക്കുന്നു. പുറത്തേക്കിറങ്ങാന്‍ മടി തോന്നുന്നു. കാരണം ഇവിടെ ഇരിക്കുമ്പോള്‍ ഒരു തണുപ്പുണ്ട്. പക്ഷെ പുറത്തെ വെയിലിനു പൊള്ളുന്ന ചൂടാണ്. വേനല്‍ എനിക്കിഷ്ടാ... എന്താന്നരിയോ.. വേനലിന് വിരഹത്തിന്റെ കഥ പറയാനുണ്ട്‌... വേനല്‍ വിരഹം തന്നെയാണ്. പണ്ട് വേനല്‍ മനസ്സില്‍ ആകുലതകള്‍ നിറച്ചിരുന്നു. കാട്ടു കൊന്നകള്‍ അതിരിടുന്ന പടവുകള്‍ ഇറങ്ങുമ്പോള്‍.. അറിയാതൊന്നു തിരിഞ്ഞു നോക്കും. പിന്നില്‍ മഞ്ഞ വര്‍ണ മാറ്ന്ന തലയുയര്‍ത്തി നില്‍ക്കുന്ന കോളേജ്.. ഇനി എത്ര നാള്‍ ... മനസ്സില്‍ ഒരു നൊമ്പരമായി ആ ചോദ്യം.. സൌഹൃദങ്ങള്‍ കയ്യൊഴിഞ്ഞു തിരികെ ഇറങ്ങുമ്പോള്‍ മനസ്സിലാകെ ഒരു വിങ്ങലയിരുന്നു. ആ വിങ്ങല്‍ ഇന്നും അതെ പോലെ ഞാന്‍ സൂക്ഷിക്കുന്നു.. ഇന്നും ഞാന്‍ ഓര്‍ക്കുന്നു.. അവിടെ... കാറ്റാടി മര ചോട്ടിലും കൊന്ന കൂട്ടത്തിലും ചരലുകള്‍ ഇളകുന്ന വഴിയിലും ഒക്കെ എന്‍റെ കാല്‍പാടുകള്‍ കാണാം.. എനിക്ക് മാത്രം. മറ്റാരും അത് കാണില്ല. ആളൊഴിഞ്ഞ ക്യാമ്പസ്സില്‍ ഇപ്പോഴും കാറ്റു വീശുന്നുണ്ടാവും..

2009, മാർച്ച് 30, തിങ്കളാഴ്‌ച


ഇന്നലെകളില്‍

എനിക്ക് നഷ്ടമായത്

എന്റെ പുഞ്ചിരിയാണ് ....!!!

ഏല്ലവരോടുമുള്ള

സ്നേഹപൂര്‍ണമായ

എന്റെ പുഞ്ചിരി.....!!!

ഇനി ഈന്തെല്ലമാനോവോ

നഷ്ടമാവനിരികുന്നത്..!!

2009, മാർച്ച് 14, ശനിയാഴ്‌ച

ഒരു പ്രണയലേഖനം

ശിഥിലമാകുന്ന എന്റെ ഹൃദയക്കൂട്ടിലേക്കു കിനാവുകള്‍ നിറച്ചനിന്നെ ഞാന്‍ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരേ.നീ നിന്റെ സ്വപ്നങ്ങളുടെ കവാടം എന്നിലേക്കു തുറന്നിടുകഞാനെന്റെ ജീവിതം കൊണ്ടാവക്ക് വര്‍ണ്ണം നല്‍കാംനിലച്ചു പോകുന്ന എന്റെ ജീവനെ ചുരത്താന്‍ നിന്റെ ചുംബനങ്ങള്‍ക്കു കഴിയുംസ്നേഹം തുളുംബുന്ന നിന്റെ ആത്മാവില്‍ നിന്നും വറ്റിവരണ്ട എന്റ്റെ ഹൃദയത്തിലേക്കൊരു നീര്‍ച്ചാലു കീറി നീ സ്നേഹം നിറക്കുക നീ അറിയുക ഞാന്‍ നിന്നെ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരെ

ഫലിതങ്ങള്‍

കേട്ടിട്ടുള്ളതാണെങ്കില്‍... വിട്ടുകളഞ്ഞേക്കൂ, ഇല്ലെങ്കില്‍ ചിരിക്കു

കുറെ ഉറുമ്പുകള്‍ പുഴയില്‍ കുളിക്കുകയായിരുന്നു.അപ്പോള്‍ ഒരു ആന വന്ന് ഡൈവ് ചെയ്തു പുഴയില്‍ ചാടിഅതില്‍ പെട്ടുണ്ടായ തിരയില്‍ പെട്ട് ഉറുമ്പുകളെല്ലാം കരയിലെത്തി എന്താണു സംഭവിച്ചതു എന്നു അറിയാതെ പരസ്പ്പരം നോക്കിയ ഉറുമ്പുകള്‍പുഴയില്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആനയെകണ്ടു..അതു കണ്ടു അരിശം കയറിയ ഉറമ്പുകള്‍ തിരയില്‍ പെട്ട് എങ്ങനെയൊ ആനയുടെ പുറത്ത് എത്തിപ്പോയ ഒരു ഉറുമ്പിനെ നോക്കി അലറീ‍ീ‍ീ‍ീ‍ീ‍ീ‍ീ......................
മുക്കിക്കൊല്ലാടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ആ നായിന്റെ മോന്റെ മോനെ.......


ഒരു ക്ലാസ് റൂം ആണ്‍ അരങ്ങ്.ടീച്ചര്‍ കുട്ടിയോട്: സിംഹം കാട്ടിലെ ആരാണ്‍?......കുട്ടി തെല്ലൊരു ഇടവേളയ്ക്കു ശേഷം.........സിംഹം കാട്ടിലെ പുലിയാണു ടീച്ചര്‍....പുലി...

നാവു വഴങ്ങുമോ?...

സുഹ്രുത്തുക്കളെ,
നാവിനെയും തലച്ചോറിനേയും ഒരു പോലെ ആശയക്കുഴപ്പതത്തിലാക്കുന്ന ചില പ്രയോഗങ്ങള്‍ നമുക്കു ഓര്‍ത്തെടുക്കാം.
കാ‍ര്‍ റാലി ലോറി റാലി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.3. ആന അലറലോടലറല്‍
നരസിംഹമൊരലറലലറി
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ..
തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..സൈക്കിൾ റാലീ പോലൊരു ലോറീ റാലീ.
മുണ്ടിൽ ചളിപുരളരുത് ..
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം..!!
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ അക്കറിയൊത്തപൊടിക്കറിയുണ്ടോ!!!
അലറലൊടലറലാനാലയില്‍ കാലികല്
തന്ഡുരുലും തടിയുരുലും തന്ടിന്മെലൊരു ചെരുകുരുമുലകുരുലുമ്
അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ..
പത്തനാപുരത്ത് പത്തു പച്ച തത്ത ചത്തു കുത്തിയിരുന്നു. ചത്ത തത്ത പത്തും പച്ച.
ഉരുളിയിെല കുരുമുളക് ഉരുളേലാടുരുളല്‍
ഓതറ വളവിലൊരകവളവിലൊരിളയുതളതില്‍ പത്തിരുപത്തഞ്ചിളയുളങ്ങപത്തനാപുരത്തെ പത്താം വളവില്‍ പത്ത് പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു
“ ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി”“ചരലുരുളും പുഴയില്‍‌ മണലുരുളില്ല, മണലുരുളും പുഴയില്‍‌ ചരലുരുളില്ല”
പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച് അപ്പോത്തിക്കരയെ കൊണ്ടുവന്ന് മത്തപ്പായെ കിടത്തി കുത്തിവച്ച് ചത്ത് പോയി ചാത്തോം വച്ചു.ആര് ചത്തു....? ആരുടെ ചാത്തം വച്ചു...?
വലിയൊരുരളനുരുളയുരുളുമ്പോലൊരുരുളനുരുളുന്നു....!!
ലോഡ് ലോറി റോഡിലിറങ്ങി
കൂട്ടം കൂടി കൂട്ടാന്‍ കൂട്ടികൂട്ടാന്‍ കൂട്ടാന്‍ കൂടം കുടി
ചെറുപയര്‍...മണിചെറുത്...ചെറു കിണറ് പട ചെറുത്

2009, മാർച്ച് 13, വെള്ളിയാഴ്‌ച

മൌനത്തെ കൊണ്ട്‌ പാടിക്കുന്ന മായാജാലമാണു പ്രണയം......
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്‍ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന്‍ മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്‍ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"