ഈ ബ്ലോഗ് തിരയൂ

2012, മേയ് 3, വ്യാഴാഴ്‌ച

ഒരു പ്രണയകവിത കൂടി


സുന്ദരമായൊരു  നിദ്രയില്‍
ആകാശ ചരുവിലൂടെ 
മഴമേഘപാളികളില്‍   കുരുങ്ങി
ദിക്കുകളില്‍  തട്ടി തകര്‍ന്നു
ചിതറുമ്പോള്‍ ....
ഹൃദയത്തിലൊരു
നിറ പൌര്‍ണമി വിടരും

പ്രിയനേ നീ,...മറന്നു വച്ച 
പ്രണയാക്ഷരങ്ങളില്‍ നിന്ന്
ഒന്നെടുത്തു ....
നിന്റെ പവിഴ ചിരിയില്‍
പൊതിഞ്ഞ് എന്‍റെ 
ഹൃദയത്തില്‍ നിക്ഷേപികൂക

കാറ്റേ കലിതുള്ളി ചിരിച്ച്
നേര്‍ത്ത ഹുങ്കാരത്തോടെ.
ഈ തിരകള്‍ക്കു മേല്‍ .
നിന്റെ കാമനകളിലാറാടൂ

ഇനി ഞാനെന്റെ
പ്രണയ ശലഭത്തിനെ
ഉമിനീര്‍ ചൂടിനാല്‍
പൊള്ളിച്ചു പൊള്ളിച്ചു
ഒരു ഹര്‍ഷരോമ കുപ്പായം
പുതപ്പിക്കട്ടെ ............

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രണയമേ നീയെനിക്ക് അകലെയാണ്


മഞ്ഞില്‍ പൊതിഞ്ഞ ഡിസംബര്‍  പോലെ 
പ്രണയമെന്നില്‍ എപ്പോഴും
 തറഞ്ഞു കിടക്കുന്നു.

തളിര്‍ചില്ലപോലെ മനസ്സില്‍
 നിന്റെ സ്മൃതിയും പൂക്കുന്നു.

പറയാതെ നീ മറഞ്ഞു 
ഒരു തെരുവുവിള്ക്കിന്‍ നാളം പോല്‍
പുറമേ ചിരിയും ഉള്ളില്‍ നീറ്റല്‍
എന്‍ നെഞ്ചില്‍ ചോര പൊടിയുന്നു.

കൊടുംകാറ്റായി വീശുവാന്‍
ഞാന്നിന്കൊതിക്കുന്നു
എന്നുള്ളിലെ നിര്‍ലജ്ജ സ്ത്രീത്വം
മിഴികളാല്‍ പുതിയതെന്തോ തേടുന്നു...

മഞ്ഞണിഞ്ഞ മൗനം നിറഞ്ഞ ജാലകത്തിനപ്പുറം
വിരിയുന്ന പൂക്കള്‍ എന്നെ തേടിയെത്തുമ്പോള്‍ 
ഞാനെന്തു ചെയ്യണം ?

പ്രണയമേ നീയെനിക്ക് അകലെയാണ് 
എന്നാലും അരികിലാണ് ...

ഈ കൊടും തണുപ്പിലും ഞാനിന്നു വിയര്‍ക്കുന്നു 
പിന്നെയും ....പിന്നെയും ....

എന്തൊരു വികാരമീ പ്രണയം...




2012, ജനുവരി 13, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ....


പ്രണയത്തിന്റ്റെ ദാഹം എന്നിലേയ്ക്ക് എപ്പോഴാണ് ആവേശിച്ചത് ?
തിളയ്ക്കുന്ന വേനലില്‍ ചിന്തകള്‍ ഉരുകിഒഴുകുമ്പോള്‍ എന്നില്‍ ..
പ്രണയം ഉണ്ടായിരുന്നില്ല

ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍ കാല്‍ ..
പതിപ്പിച്ചു നടക്കുമ്പോള്‍ എന്നില്‍ പ്രണയം തളിരിടുന്നു 
എന്ന തോന്നല്‍ ....മാത്രം 

ഏകാന്തതയുടെ തടവറയായ എന്ടെ മുറിയില്‍ ഞാന്‍ 
തിരികെ എത്തി .
ഹൃദയത്തിന്റെ അറകളില്‍ എവിടെയോ ഞാന്‍ ഒളിപ്പിച്ചു 
വച്ച ഓര്‍മക്കുറിപ്പുകള്‍ തുറന്നുവച്ചു 

ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ പ്രണയം എന്ന 
സത്യം ഞാന്‍ തിരഞ്ഞുകോണ്ടെയിരുന്നു
ഇലകള്‍ കൊഴിയാന്‍ വെമ്പുന്ന ഒരു ശരത്കാലരാത്രിയില്‍
പ്രണയം ഒരു തൂവലായ് കൊഴിഞ്ഞ്‌ എന്ടെ വിചാരങ്ങളിലെയ്ക്ക്
ഒരു നേര്‍ത്തകുളിരായ് അലിഞ്ഞുചെര്‍ന്നു

ഹേമന്തം എന്നിലെ പ്രണയത്തെ നിറമുള്ള സ്വപ്‌നങ്ങള്‍ 
നിറചൂട്ടിവളര്‍ത്തി .....
ചിറകുകള്‍ വിരിച്ചു ഞാനൊരു പവിഴമുല്ലയായ് 
സുഗന്ധം പരത്താന്‍ കാത്തിരുന്നു

ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍ 
പ്രണയത്തിന്‍ പുതുഹര്‍ഷം ഏറ്റി നിന്നിരുന്നു 
തുഷാര മേഘങ്ങള്‍ പാറി പറന്നെന്റെ ഹൃദയത്തിന്‍ 
തുടികളില്‍ മുത്തമിട്ടിരുന്നു

പ്രിയമുള്ള വസന്തം...നിറങ്ങള്‍ ചാര്‍ത്തി ..
സുഗന്ധം പരത്തി .. എനിക്കായ് പ്രണയമലരുകള്‍ 
വിരിച്ചു കടന്നുപോയി 

ഋതുക്കള്‍ വരവറിയിച്ചുകൊന്ടെയിരുന്നു 
ഒപ്പമെന്‍ പ്രണയവും പൂക്കാന്‍ കൊതിച്ചിരുന്നു

വഴിതെറ്റി വന്നൊരു തുലാവര്‍ഷം എന്ടെ 
ചില്ലകള്‍ വെട്ടി കടന്നുപോയി 

വെട്ടിമുറിച്ചിട്ട ചില്ലയില്‍ കൊരുത്തോരെന്‍ പ്രണയം 
അപ്പോഴും പൂക്കാന്‍ കൊതിച്ചുകിടന്നിരുന്നു .

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വില്‍ക്കുവാനുണ്ട് പ്രണയം...!



ഇതൊരു ഫ്ലാഷ് ബാക്ക് സ്റ്റോറിയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലം. ആ കാലഘട്ടവും ഞാ
ന്‍ ഈ പോസ്റ്റിനു കൊടുത്തിരിക്കുന്ന ശീര്‍ഷകവും തമ്മിലെന്തു ബന്ധം എന്നാവും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. ആ ഇളം പ്രായത്തിലേ പ്രണയം ഒരു വില്പനച്ചരക്കാണ് എന്നൊക്കെ അധികപ്രസംഗം നടത്തിയോ എന്നോര്‍ത്ത് നിങ്ങളില്‍ ചിലരെങ്കിലും താടിക്ക് കയ്യും കൊടുത്തിരുന്നു പോയിട്ടുണ്ടാവും. തെറ്റിദ്ധരിക്കല്ലേ... 
ഞാന്‍ പറയാന്‍ പോകുന്നത് വേറേ ചില കാര്യങ്ങളാണ്.
ഏത് പ്രായത്തിലായാലും പ്രണയം ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ്. ജീവിതത്തിനു വസന്തം നൽകുന്ന അപൂര്‍വ സൗഭാഗ്യം. കാലഭേതമില്ലാതെ,പ്രായഭേതമില്ലാതെ മനുഷ്യ മനസ്സുകളെ തൊട്ടുണര്‍ത്തുന്ന മധുര വികാരം... (ഇത്രയും മതി, പറഞ്ഞ് ഓവര്‍ ആക്കണ്ടാ അല്ലേ)
ബാല്യത്തിന്റെ നിഷ്കളങ്കത 
പൂര്‍ണമായും വിട്ടൊഴിയാന്‍ മടിച്ചു നില്‍ക്കുന്ന പ്രായമായതിനാലാവണം ഒഴിഞ്ഞ ഐസ്ക്രീം കപ്പ് വലിച്ചെറിയുന്ന ലാഘവത്തോടെ പ്രണയം ഒഴിവാക്കുകയും പുതിയത് തുടങ്ങുകയും ചെയ്യുന്ന പ്രവണത അന്നു കണ്ട് തുടങ്ങിയിരുന്നില്ല. അദ്ധ്യാപനോ വീട്ടുകാരോ ആരാച്ചാരുടെ റോളില്‍ രംഗത്ത് വന്ന് പല പ്രണയ നാടകങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ തിരശ്ശീല വീഴുമായിരുന്നു എങ്കില്‍ക്കൂടി പോയത് പോയി, ഇനി അടുത്തത് എന്ന നിലപാട് അന്നത്തെ പ്രണയിതാക്കൾക്കുണ്ടായിരുന്നില്ല. അകാലത്തില്‍കൊഴിഞ്ഞ പൂവിന്റെ ഇനിയും മായാത്ത സുഗന്ധം മനസ്സില്‍ സൂക്ഷിച്ച്, മാനസമൈനേ, സന്യാസിനി ഇതിലേതെങ്കിലും ഒരു ഗാനം സന്ദർഭോചിതം തിരഞ്ഞെടുത്ത് നാടകത്തിലെ പ്രധാന റോളില്‍ നിന്ന് ബുജി റോളിലേക്ക് ചുവട് മാറിയിട്ടുണ്ടാവും അവര്‍.
Mobileലും, Internetഉം ഒക്കെ പ്രചാരത്തില്‍ വന്ന് തുടങ്ങുന്നതേയുള്ളൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും  ഒന്ന് ഒറ്റക്ക് നിന്ന് സംസാരിക്കാന്‍ പോലും ഏറെ ഭയപ്പെട്ടിരുന്ന കാലം.അതുകൊണ്ടൊക്കെത്തന്നെ  പ്രണയലേഖനങ്ങള്‍ക്ക് പ്രണയത്തില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു(അന്നത്തെ മരം ചുറ്റി പ്രേമം എന്ന concept ഇന്ന് fresher's day ക്ക് അഭിനയിച്ച് കാണിക്കാന്‍ പോലും വരാറില്ല). 
എന്തു കൊണ്ടോ പ്രണയലേഖനത്തിന്റെ കാര്യത്തില്‍ പ്രണയിതാക്കള്‍ അത്ര ആത്മാര്‍ഥതയൊന്നും പുലര്‍ത്തിയിരുന്നില്ല. Greetings Cardകളില്‍ നിന്നും, വായിച്ച പുസ്തകങ്ങളില്‍ നിന്നും കോപ്പിയടിച്ച വരികളാകും സ്വന്തം വരികളേക്കാള്‍ കൂടൂതല്‍. എന്നാലും ആ എഴുത്തുകള്‍ക്ക് ഒരു കാല്പനികതയുണ്ടായിരുന്നു.'ഒരു നാള്‍ നിന്നെ ഞാനൊരു പനിനീര്‍പ്പൂവിനു ഒറ്റിക്കൊടുക്കുമെന്ന്' പ്രണയം പറയാതെ പറയുന്ന കടലാസ്സു തുണ്ടുകള്‍... ഏറ്റവും വികാര ഭരിതമായ വരികള്‍ കൊണ്ട് തന്നെ തന്റെ പ്രണയം അവനെ അല്ലെങ്കില്‍ അവളെ അറിയിക്കണമെന്ന് അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
ഇതില്‍ എന്റെ റോള്‍ എന്താണ് എന്നറിയാനായിരിക്കും നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നെനിക്കറിയാം. എന്നാല്‍ വായനക്കാരേ, ഞാന്‍ നിങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ല. എന്നാലും ഞാനറിയാതെ ഒരു പ്രണയവും ആ ക്ലാസ്സില്‍ നടന്നിട്ടുമില്ല. കാരണമെന്തന്നല്ലേ..
യുവജനോത്സവങ്ങളില്‍ കഥക്കും കവിതക്കുമൊക്കെ സമ്മാനം കിട്ടാറുള്ള കുട്ടി എന്ന നിലയില്‍ ഞാനെന്തോ വലിയ സാഹിത്യകാരിയാണ് എന്നാണ് അവരുടെയൊക്കെ (തെറ്റി)ധാരണ. അതിനാല്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലുമൊക്കെ പ്രേമം തോന്നിയാല്‍
 ഉടന്‍എന്നെ സമീപിക്കും. 
ഒരുദാഹരണം ഞാനിവിടെ കൊടുക്കാം.
"മോളേ സ്നേഹേ, ആ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ചിത്തിര നല്ല കുട്ടിയാ, അല്ലേ? "
ഇങ്ങിനെ ഒരാള്‍ വന്ന് ചോദിക്കുമ്പോള്‍ അതങ്ങ് സമ്മതിച്ച് കൊടുക്കുന്നതിനു നമുക്കെന്ത് നഷ്ടം എന്നോര്‍ത്ത് ഞാന്‍ പറയും
"അതേ.. ശരിയാ.., നല്ല കുട്ടിയാ.." 
അതു കേള്‍ക്കേണ്ട താമസം അവന്‍ അവന്റെ ആവശ്യം ഉന്നയിക്കും.
"അതേയ്, എനിക്കവളെ ഭയങ്കര ഇഷ്ടമാ.. എങ്ങിനെയാ അവളോടതൊന്ന് പറയുകാ. നീ നന്നായി എഴുതാനറിയുന്ന കുട്ടിയല്ലേ. ഒരു കിടിലന്‍ ലവ് ലെറ്റര്‍ എഴുതി താ. വായിക്കേണ്ട താമസം അവള്‍ വീഴണം. അത്ര കിടിലന്‍ ലൈന്‍സ് ആയിരിക്കണം. നല്ല മോളല്ലേ. പറ്റില്ലെന്ന് പറയരുത്."
"അയ്യേ... ലവ് ലെറ്റെറോ.. ഞാനോ... എന്നെക്കൊണ്ടൊന്നും വയ്യേ" എന്നു ഞാനും.
ഉടനേ അവന്‍ ആ ബ്രഹ്മാസ്ത്രം പ്രയോഗിക്കും.
"നല്ല മോളല്ലേ.. ഞാന്‍ നിനക്ക് ഡയറി മില്‍ക്കിന്റെ ഒരു ഫാമിലി പാക്ക് വാങ്ങിച്ചു തരാം എഴുതി താ പ്ലീസ്.."
'പ്രണയ ലേഖനം എങ്ങിനെയെഴുതണം
മുനി കുമാരികയല്ലേ, ഞാനൊരു മുനികുമാരികയല്ലേ'
അതു വരെ മൂളിപ്പാട്ടും പാടിയിരിക്കുന്ന എന്റെ മനസ്സും അതോടെ ഇളകാന്‍ തുടങ്ങും. ചോക്കലേറ്റും  ഐസ്ക്രീമും പണ്ടേ എന്റെ weakness ആണ്. വന്നു കയറിയ മഹാലക്ഷ്മിയെ എന്തിനാ ഇറക്കി വിടുന്നത്. ലവ് ലെറ്ററെങ്കില്‍ ലവ് ലെറ്റര്‍, എഴുതിക്കൊടുത്തേക്കാം.
അങ്ങിനെ എന്റെ മനസ്സിലുള്ള പ്രണയം മുഴുവന്‍ ഞാന്‍ കടലാസ്സിലേക്ക് പകര്‍ത്തും. എന്നിട്ട് പേജിന്റെ എണ്ണത്തിനനുസരിച്ച് ചോക്കലേറ്റിന്റേയും ഐസ്ക്രീമിന്റേയും എണ്ണവും ബ്രാന്‍ഡും തീരുമാനിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കും.
അങ്ങിനെ എന്റെ ബിസ്സിനസ്സ് നാളുകള്‍ പിന്നിടുന്തോറും വിപുലീകരിച്ചു വരുകയായിരുന്നു. ചോക്കലേറ്റിനും ഐസ്ക്രീമിനുമൊക്കെ പകരം പൈസ വാങ്ങിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇതിനകം പ്രണയം വിറ്റ് വിറ്റ് ഞാനൊരു കോടീശ്വരിയായേനേ. ഇതിന്റെ പേരില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറി. ഞാനെഴുതിക്കൊടുത്ത ലവ് ലെറ്റേര്‍സ് കൊണ്ട് ഒരുപാട് പ്രണയങ്ങള്‍ തളിരിട്ടു. ഈ പ്രണയജോടികള്‍ക്ക് തുടര്‍ന്നും ആശയവിനിമയം നടത്താന്‍ എന്നെ ആവശ്യമായിരുന്നു. അതെന്തിനാണെന്ന് ചോദിച്ചാല്‍;
ചിലരെന്റെയടുക്കല്‍ ഒരു കത്തുമായി വന്നിട്ട് പറയും.
"സ്നേഹമോളേ, ഇതെന്റെ ലവ്ര്‍ എനിക്കെഴുതിയ കത്താണ്, എന്തൊരു മുടിഞ്ഞ സാഹിത്യമാ, ഒരു കുന്തവും മനസ്സിലാവുന്നില്ല. നീ ഇതിനൊരു മറുപടി എഴുതിത്താ,ഇതിനേക്കാള്‍ കിടിലന്‍ ആവണം"

കത്ത് നോക്കുമ്പോഴാവും രസം, ഇതേ കാരണം പറഞ്ഞ് മറ്റേയാള്‍  തലേ ദിവസം എന്നെക്കൊണ്ട് എഴുതിച്ച കത്താവും അത്. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ കത്തിനു മറുപടിയെഴുതുന്നതും ഞാന്‍ തന്നെ. ഇങ്ങിനെയൊരു അപൂര്‍വ സൗഭാഗ്യം ആ ചെറു പ്രായത്തില്‍ത്തന്നെ വേറാര്‍ക്ക് കിട്ടീട്ടുണ്ടാവും?

രണ്ട് പേര്‍ക്കും പ്രണയ ലേഖനം വായിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ലെങ്കില്‍ എന്തിനാ ഈ സാധനം അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് എന്നത് എനിക്കിന്നും പിടി കിട്ടാത്ത കാര്യം. ചിലപ്പോള്‍ ഇതൊരു ചടങ്ങായിരിക്കും. അല്ലെങ്കില്‍ കിങ്ങിണിക്കുട്ടിക്ക് വെറുതേ ചോക്കലേറ്റും ഐസ്ക്രീമും ഒക്കെ വാങ്ങിച്ച് കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരിക്കും. ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്.
"സ്കൂള്‍ പ്രണയം മഹാശ്ചര്യം എനിക്കും കിട്ടണം ചോക്കലേറ്റ്!"
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെയും  ഐസ്ക്രീന്റേയും  ചോക്കലേറ്റിന്റേയും മധുരത്തില്‍ ഞാനങ്ങ് അലിയിച്ച് കളയും. കൂടെ ഞാനിപ്പോള്‍ എഴുതുന്ന കത്തിനു നാളെ എഴുതേണ്ടി വരുമായിരിക്കുന്ന മറുപടി ഇപ്പോഴേ മനസ്സില്‍ കണ്ട് വെക്കും. 
ഞാന്‍ ആരാ മോള്‍!!!!

2010, നവംബർ 23, ചൊവ്വാഴ്ച

മൈലാഞ്ചി



"ഒരു നാള്‍ എന്‍റെ കയ്യില്‍ മൈലാഞ്ചി വീഴുമെന്നു നീയെ-
ന്നോ പറഞ്ഞതിന്നെനിക്ക് ഓര്‍മ്മയുണ്ട്, പക്ഷെ...;

അന്നെന്‍റെ കണ്ണ് മാത്രം ച്ചുവക്കുമെന്നെന്തേ ഞാന്‍
ഓര്‍ക്കാതെ പോയ്‌ ......!

"എവിടെയോ ഞാനെന്‍റെ ജീവിതം മറന്നെന്നു ,ആരോ -
പറഞ്ഞതും, എന്‍ കാതില്‍ അലയ്ക്കുന്നു ....."

വെയിലിറ്റ് വീഴുമീ ജീവിത‍ക്കാട്ടിലും,
പിന്നെയാ വഴിയരികിലും ;

ഇന്നും ഞാന്‍ ....,എന്നും  ഞാന്‍, ഏകയല്ലോ ....!
ഉറയ്ക്കാത്ത മിഴിയുമായി

എന്നും ഞാന്‍ ,ആരെയോ ...; എന്തിനോ തേടുന്നു ....,
നിന്‍റെ ഓര്‍മകള്‍ക്ക് എങ്കിലും ഒന്ന് വഴി തെറ്റിയിരുന്നെങ്കില്‍ ....!

"പ്രണയ വര്‍ണ്ണം"

ഒരിക്കലെന്നോടവന്‍

പറഞ്ഞു ...

പ്രണയത്തിന്റെ നിറം

കറുപ്പാണത്രേ .....



ഞാനല്ഭുതം കൂറി

അവന്‍ തുടര്‍ന്നു...



സപ്തവര്‍ണങ്ങളെയും

ഹൃദയത്തിലോളിപ്പിക്കുന്ന

കറുപ്പാണ്

എന്റെ പ്രണയ വര്‍ണം



അതുകേട്ടു

വര്‍ണാഭമായ

നമ്മുടെ പ്രണയത്തില്‍

ലയിച്ചു

ഞാനഹ്ലാദം കൊണ്ട്

തുള്ളിച്ചാടി



വളരെ ...

വൈകിയാണറിഞ്ഞത്‌

അതിലൊരു നിറം

മാത്രമായിരുന്നു

ഞാനെന്നു,...

2010, മേയ് 23, ഞായറാഴ്‌ച

വെറും പ്രണയമാണിത്.

വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയോരുക്കുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയനേ..
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയനേ..
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

പ്രണയം മറന്നവരോട്......



പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.

പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.

വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!

പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!

ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!

2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്വപ്നമഴ...


മങ്ങിയ വാനത്തിനുകീഴെ ,
തണുപ്പില്‍ വിറയാര്‍ന്ന
മരച്ചില്ലകളില്‍ തട്ടിത്തെറിക്കുന്ന
തോരാത്ത ചാറ്റല്‍മഴയായ്
നനുത്ത സ്വപ്നങ്ങള്‍..!

അപരിചിതത്വത്തിന്‍റെ
പരുപരുത്ത വഴികളില്‍
എന്നും പെയ്തിറങ്ങാന്‍
വിധിക്കപ്പെട്ട മഴത്തുള്ളികള്‍
പോലെ എന്‍ സ്വപ്നങ്ങള്‍..!

ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലെയെങ്കിലും
തണുത്ത മഴത്തുള്ളികള്‍
സ്വപ്നങ്ങളായ് പെയ്തിറങ്ങി
പൊട്ടിത്തകര്‍ന്ന് ഒഴുകിപ്പടരുന്നു..

മഴത്തുള്ളികള്‍ പോലെ
വീണുടഞ്ഞ എന്‍റെ സ്വപ്നങ്ങള്‍,
വലിയ ഒരു പുഴയായ് മാറിയത്,
നിന്‍റെ സ്വപ്നങ്ങള്‍ വീണുടഞ്ഞ്,
ഒരുമിച്ചൊഴുകിയപ്പോഴാണ്..!





2009, ഡിസംബർ 7, തിങ്കളാഴ്‌ച

"ഭ്രാന്തി"


ഹൃത്തില്‍ നാമ്പിട്ട
വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.

വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.

പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.

വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
പറഞ്ഞു..."ഭ്രാന്തി"

ഒരു വാക്കിനായ്..........ഒരു നോക്കിനായ്................


ഒരു വാക്കിനായ്
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..

ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കള‍ഞ്ഞില്ലേ..

ഒരുവാക്കില്‍
ജീവന്‍ തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന്‍ തുടിക്കുന്നു

ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.

ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.

ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.

2009, നവംബർ 16, തിങ്കളാഴ്‌ച

പരിണാമം

കാര്മേഘമേ
പണ്ട് നീയൊരു വെളുവെളുത്ത അപ്പൂപ്പന്‍ താടിയായിരുന്നു
തൂവെള്ള കടലാസ് പോലെ..
കാറ്റിന്റെ തോണിയില്‍ യാത്ര തുടങ്ങും മുന്‍പേ
കാണാത്ത സ്വപ്നങ്ങളുടെ കവിത കുറിക്കാന്‍
പേന തുറന്നപ്പോള്‍, ഒരു മഷിത്തുള്ളി
കടലാസില്‍ വീണു കളങ്കമായി !

പൊട്ടു മായ്കും തോറും പടര്‍ന്നു...
പടര്‍ന്നു പടര്‍ന്നു കടലാസില്‍ നിറഞ്ഞു
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങള്‍
കളങ്കമായി തോന്നി !
വെളുത്ത കളങ്കം മായ്ക്കാന്‍
മഷിക്കുപ്പി തുറന്നു കടലാസ്സില്‍ കമിഴ്ത്തി !!

2009, നവംബർ 14, ശനിയാഴ്‌ച

എവിടയൊ കളഞ്ഞു പോയ കൗമാരം




കാലത്തിന്റെ വികൃതിയില്എവിടയോ കളഞ്ഞുപോയ കൗമാരം..
ഇലഞ്ഞികള്പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്നിഴല്വീഴും നഗരത്തിലോ...?

ഇനിയൊരു നൂറു തവണ ജനിക്കേണ്ടി വന്നാലും എനിക്കു സന്തോഷമേ ഉള്ളൂ. പക്ഷേ അപ്പോഴും എന്‍‌റ്റെ ജന്മ ഭൂമി ഭാരതമായിരിക്കണം……

ശിശുരോദനം


2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഭ്രാന്ത്‌

വര്‍ണ്ണ കടലാസ്സുകളും തുണികളും പൂക്കളും
മേലാകെ വരി പുതച്ച ആ ഭ്രാന്തന്‍
മറ്റുള്ളവരാല്‍ ഭ്രാന്തന്‍ എന്ന് മുദ്രയടിക്കപെട്ടവന്‍
മനസ്സിലെ സന്തോഷം പൊട്ടിചിരികളായി
പുറംതള്ളുന്നവന്‍
മനസ്സിലും ശരീരത്തിലും
വര്‍ണങ്ങള്‍ നിറചവന്‍..
................................................
എനിക്കോ ?
മനസ്സിലും മുന്നിലും
മൂന്ന് വര്‍ണ്ണങ്ങള്‍ മാത്രം സ്വന്തം...
പുസ്തക താളിന്റെ വെളുപ്പും
അതില്‍നിന്നും എന്നെ തുറിച്ചു നോക്കുന്ന
അക്ഷരങ്ങളുടെ കറുപ്പും...
പരീക്ഷ കടലാസിലെ
കുറ്റപ്പെടുതലിന്റെ ചുവപ്പും മാത്രം.
മറ്റെല്ലാ വര്‍ണങ്ങളും കൈമോശം
വന്നവള്‍ ഞാന്‍...
........................................................
ഒരു ദിനമെങ്കിലും
ആ ഭ്രാന്തന്റെ മനസ്സും
ആ മനസ്സിലെ വര്‍ണ്ണ പ്രപഞ്ചവും
എനിക്ക് കടം കിട്ടിയിരുന്നെങ്കില്‍.....................

2009, ജൂൺ 4, വ്യാഴാഴ്‌ച


2009, ജൂൺ 2, ചൊവ്വാഴ്ച

സ്വകര്യതകളില്ലാത്ത എന്റെ പ്രണയം.


നാട്ടുമാവിന്‍ ചുവട്ടില്‍ കാത്തിരുന്ന്

മുഷിഞ്ഞപ്പോഴാ അറിഞ്ഞത്

ഇന്റര്‍നെറ്റില്‍ ഒളിച്ചിരിക്കുകയാണ്

എന്റെ പ്രണയത്തിനൊരു ട്രാന്‍സ്ഫര്‍

മുഷിപ്പന്‍ തിയറി ക്ലാസ്സുകളും

അറുബോറന്‍ സൂത്ര വക്ക്യങ്ങല്‍ക്കുമിടയില്‍

എന്റെ പ്രണയം ധിക്കാരി ആവുന്നു

സെര്‍ച്ചിങ്ങും ലോഡിംഗ്നും മുന്നിലൊരു

സ്വാന്തനത്തിനായി എന്റെ പ്രണയം

അക്ഷമയോടെ കാത്തുനില്കുന്നു

സല്ലാപങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍

ഞങ്ങളുടെ ലത നീ കുന്ജ്ജമാകുമീ

ഓര്‍ക്കുട്ട് ഇല്ലായിരുന്നെങ്കില്‍.....

എന്റെ പ്രണയത്തിന്ടെ നിശാന്ധങ്ങളെ

ശിവരാത്രികളാക്കി മാറ്റുമീ

"ഐഡിയ" കനിഞ്ഞു നല്‍കിയ ഓഫറുകള്‍

വിസ്മരികാനാവില്ല ഒരിക്കലും

പാസ്‌വേര്‍ഡ്‌ലുടെ പമ്മിപമ്മിവന്നെ

വെബ്സൈറ്റ്കള്‍ക്ക് പിന്നില്‍ ഒളിച്ചുകളിചോടുവില്‍

സ്വകാര്യതകളില്ലാതെ മാറുന്നു

എന്റെ പ്രണയം.

2009, ജൂൺ 1, തിങ്കളാഴ്‌ച

2009, മേയ് 13, ബുധനാഴ്‌ച

എന്‍റെ മഴ



മഴ എനിക്കാദ്യം ഒരമ്പരപ്പായിരുന്നു

പിന്നെ അതൊരു സല്ലാപമായി

പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു കുളിര്‍മയായി

ഇതെന്‍റെ ബാല്യകാലം..

......................... ................................................
മഴ എനിക്ക് പ്രണയിതാവായിരുന്നു

എന്നെ വാരി പുണര്‍ന്നു...

വല്ലാതെ പ്രണയിച്ച എന്‍റെ മഴ

എന്‍റെ സങ്കല്പ യാത്രകളില്‍ എന്നെ

അനുഗമിച്ച എന്‍റെ പ്രിയന്‍

ഇത് എന്‍റെ കൌമാര ചാപല്യം

..........................................................................

മഴ എന്‍റെ ഉള്ളിലെ ദുഖമാപിനിയില്‍ ഒരു അന്ഗമായി

എന്‍റെ കരച്ചിലും ഇടയ്ക്കെപൂഴാ വന്നു മറയുന്ന ചിരിയും

എല്ലാ ഉള്‍തുടിപ്പുകളും നേരിട്ടറിയുന്ന എന്‍റെ ജീവനായി...........

പക്ഷെ ഇന്ന്

മഴ എനിക്ക് പേടിയാവുന്നു

മഴകാറിന്റെ കൂരിരുട്ടില്‍ ...................... ..

മാനത്തെ വെള്ളിപാചചലില്‍............

വിഹ്വലപെടുതുന്ന ശബ്ദ വിന്യസങ്ങളില്‍

വാശിയോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളില്‍

ഒക്കെ.....ഞാന്‍ ഭയക്കുന്നു
നീ തനിച്ചാന്നെന്ന സത്യം..................

പ്രിയപ്പെട്ട മഴേ

നിന്നെ ഞാന്‍ തള്ളി പറയുന്നു.......

ബാല്യ കൌമാര യൌവ്വനങ്ങളില് ഞാന്‍

ഒപ്പം കൂട്ടിയ നിന്നെ ഞാന്‍ വഴി പിരിയുന്നു.............................

എന്‍റെ സ്വര്‍തത്തയ്ക്ക് വെണ്ടി മാത്രം ...................................

2009, മേയ് 9, ശനിയാഴ്‌ച

ജന്മ സായൂജ്യം !!!


മുഗ്ദ്ധമാം പ്രണയത്തിന്‍ നൊമ്പരമറിഞ്ഞിന്നു ഞാന്‍
തളരുമ്പോള്‍ താങ്ങായ് അരികിലെത്താന്‍ അരുതാതെ
നീയെവിടെ മറഞ്ഞു നില്പൂ
ഒന്നുരിയാടാന്‍ മറന്നു നീ പോയതെവിടെ
പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
ഒരു കുളിര്‍ കാറ്റായ് നീ എത്തുകില്ലേ
ഒന്നലിവോടെ നീയെന്നെ തഴുകില്ലേ
ഒരു കിന്നാരമോതി നറും പുന്ചിരി പകര്‍ ന്നേകിടില്ലേ
കാണാമറയത്തു നില്പൂവെന്നറിവില്‍
സ്വപ്നങ്ങള്‍ തന്‍ പൂക്കൂടയൊരുക്കി ഞാന്‍
വര്‍ ണ്ണസങ്കല്‍ പ്പങ്ങള്‍ തന്‍ തേരിലേറി
അരികത്തണയുവാന്‍ മോഹിക്കുന്നതവിവേകമോ
എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്‍
മനസ്സിന്‍ ഭ്രാന്തമാം വിഹ്വലതയോ
ഒരു കാണാക്കിനാവായ് നിന്‍ സാമീപ്യം
എന്നെങ്കിലുമെനിക്കേകുമോ ജന്മ സായൂജ്യം !!!

2009, ഏപ്രിൽ 15, ബുധനാഴ്‌ച


നിലാവിന്ടെ
കൈവരിയില്‍ ഇരുന്ന്നീയെന്നെ നോക്കരുത്..
നിന്‍റെ,
പൊള്ളുന്ന ചുംബനം
കൊണ്ടെന്‍റെമേനിയെ പുല്‍കരുത്...
ഞാന്‍,
വെറുമൊരു നീര്‍പോള!
നിന്‍റെ നിശ്വാസത്തില്‍ പോലും
ഉരുകി തീരുന്നവള്‍!
നിലാവിന്ടെ കൈവരിയില്‍ഇരുന്ന്
നീ എന്നെ നോകുമ്പോള്‍
ഞാന്‍ എന്തിനോ..
ചകിതയയ്തീരുന്നു..
അടിവയറ്റില്‍ നിന്നും
ഒരഗ്നി സ്പുലിന്ഗം
നെഞ്ഞിലെക് പടരുന്നു...
നീ എനിക്ക് ആരാണ് ?
അഥവാ
ഞാന്‍ നിനക്ക് ആരാണ് ?
എനികറിയില്ല
എങ്കിലും
നിലാവിന്ടെ കൈവരിയില്‍ ഇരുന്ന്
നീയെന്നെ നോകുമ്പോള്‍
ഞാന്‍
വെറുതെ കണ്ണടച്ചിരിക്കുന്നു.
മനസ്സില്‍
നിന്നെമാത്രം ധ്യാനിക്കുന്നു..

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

2009, ഏപ്രിൽ 1, ബുധനാഴ്‌ച

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം

നിന്‍റെ ഉള്‍പ്പൂവിന്‍റെ

ഉള്ളറകളിലെവിടയോ?

നീ പോലുമറിയാതെ....

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം നിന്‍റെ

ഏകാന്തതയുടെ ഏതോ മാത്രയെ...

നീ പോലുമറിയാതെ ഞാനെന്ന

സ്വപ്നം പുല്‍കാറുണ്ട്......

എനിക്കറിയാം നീ

സ്വയം നിര്‍മിച്ച മറവിയുടെ

കൂട്ടില്‍എന്‍റെ ഓര്‍മ്മകളെ

തളച്ചിരിക്കയാണ് ....


ഒഴുകുക സ്നേഹിതരെ...
ഈ വര്ണ്ണഭൂമിയില് നിന്
നിലാവിന് പ്രഭയില് ജന്മം കൊള്ളും
നിഴല് ചിത്രങ്ങളായ്നിന്നോടൊപ്പം
എന്നും കൂട്ടായ് ...
ഞങ്ങളും സ്നേഹമായ്...
പ്രണയമായ്...
മധുരമായ്ശാന്തി തന് മന്ത്രമായ്.....
വെളിച്ചം വിതറുക......

2009, മാർച്ച് 31, ചൊവ്വാഴ്ച

ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...


ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു... ഇനി വേനല്‍... വേനല്‍ തുടങ്ങിക്കഴിഞ്ഞു. മഴക്കുട്ടികള്‍ മാറി പോയ ആകാശം നീല നിറത്തില്‍ കാണുന്നു. ഉച്ച വെയില്‍ കൂടുതല്‍ കൂടുതല്‍ ശക്തി ആര്ജിക്കുന്നു. പുറത്തേക്കിറങ്ങാന്‍ മടി തോന്നുന്നു. കാരണം ഇവിടെ ഇരിക്കുമ്പോള്‍ ഒരു തണുപ്പുണ്ട്. പക്ഷെ പുറത്തെ വെയിലിനു പൊള്ളുന്ന ചൂടാണ്. വേനല്‍ എനിക്കിഷ്ടാ... എന്താന്നരിയോ.. വേനലിന് വിരഹത്തിന്റെ കഥ പറയാനുണ്ട്‌... വേനല്‍ വിരഹം തന്നെയാണ്. പണ്ട് വേനല്‍ മനസ്സില്‍ ആകുലതകള്‍ നിറച്ചിരുന്നു. കാട്ടു കൊന്നകള്‍ അതിരിടുന്ന പടവുകള്‍ ഇറങ്ങുമ്പോള്‍.. അറിയാതൊന്നു തിരിഞ്ഞു നോക്കും. പിന്നില്‍ മഞ്ഞ വര്‍ണ മാറ്ന്ന തലയുയര്‍ത്തി നില്‍ക്കുന്ന കോളേജ്.. ഇനി എത്ര നാള്‍ ... മനസ്സില്‍ ഒരു നൊമ്പരമായി ആ ചോദ്യം.. സൌഹൃദങ്ങള്‍ കയ്യൊഴിഞ്ഞു തിരികെ ഇറങ്ങുമ്പോള്‍ മനസ്സിലാകെ ഒരു വിങ്ങലയിരുന്നു. ആ വിങ്ങല്‍ ഇന്നും അതെ പോലെ ഞാന്‍ സൂക്ഷിക്കുന്നു.. ഇന്നും ഞാന്‍ ഓര്‍ക്കുന്നു.. അവിടെ... കാറ്റാടി മര ചോട്ടിലും കൊന്ന കൂട്ടത്തിലും ചരലുകള്‍ ഇളകുന്ന വഴിയിലും ഒക്കെ എന്‍റെ കാല്‍പാടുകള്‍ കാണാം.. എനിക്ക് മാത്രം. മറ്റാരും അത് കാണില്ല. ആളൊഴിഞ്ഞ ക്യാമ്പസ്സില്‍ ഇപ്പോഴും കാറ്റു വീശുന്നുണ്ടാവും..

2009, മാർച്ച് 30, തിങ്കളാഴ്‌ച


ഇന്നലെകളില്‍

എനിക്ക് നഷ്ടമായത്

എന്റെ പുഞ്ചിരിയാണ് ....!!!

ഏല്ലവരോടുമുള്ള

സ്നേഹപൂര്‍ണമായ

എന്റെ പുഞ്ചിരി.....!!!

ഇനി ഈന്തെല്ലമാനോവോ

നഷ്ടമാവനിരികുന്നത്..!!

2009, മാർച്ച് 14, ശനിയാഴ്‌ച

ഒരു പ്രണയലേഖനം

ശിഥിലമാകുന്ന എന്റെ ഹൃദയക്കൂട്ടിലേക്കു കിനാവുകള്‍ നിറച്ചനിന്നെ ഞാന്‍ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരേ.നീ നിന്റെ സ്വപ്നങ്ങളുടെ കവാടം എന്നിലേക്കു തുറന്നിടുകഞാനെന്റെ ജീവിതം കൊണ്ടാവക്ക് വര്‍ണ്ണം നല്‍കാംനിലച്ചു പോകുന്ന എന്റെ ജീവനെ ചുരത്താന്‍ നിന്റെ ചുംബനങ്ങള്‍ക്കു കഴിയുംസ്നേഹം തുളുംബുന്ന നിന്റെ ആത്മാവില്‍ നിന്നും വറ്റിവരണ്ട എന്റ്റെ ഹൃദയത്തിലേക്കൊരു നീര്‍ച്ചാലു കീറി നീ സ്നേഹം നിറക്കുക നീ അറിയുക ഞാന്‍ നിന്നെ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരെ

ഫലിതങ്ങള്‍

കേട്ടിട്ടുള്ളതാണെങ്കില്‍... വിട്ടുകളഞ്ഞേക്കൂ, ഇല്ലെങ്കില്‍ ചിരിക്കു

കുറെ ഉറുമ്പുകള്‍ പുഴയില്‍ കുളിക്കുകയായിരുന്നു.അപ്പോള്‍ ഒരു ആന വന്ന് ഡൈവ് ചെയ്തു പുഴയില്‍ ചാടിഅതില്‍ പെട്ടുണ്ടായ തിരയില്‍ പെട്ട് ഉറുമ്പുകളെല്ലാം കരയിലെത്തി എന്താണു സംഭവിച്ചതു എന്നു അറിയാതെ പരസ്പ്പരം നോക്കിയ ഉറുമ്പുകള്‍പുഴയില്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആനയെകണ്ടു..അതു കണ്ടു അരിശം കയറിയ ഉറമ്പുകള്‍ തിരയില്‍ പെട്ട് എങ്ങനെയൊ ആനയുടെ പുറത്ത് എത്തിപ്പോയ ഒരു ഉറുമ്പിനെ നോക്കി അലറീ‍ീ‍ീ‍ീ‍ീ‍ീ‍ീ......................
മുക്കിക്കൊല്ലാടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ആ നായിന്റെ മോന്റെ മോനെ.......


ഒരു ക്ലാസ് റൂം ആണ്‍ അരങ്ങ്.ടീച്ചര്‍ കുട്ടിയോട്: സിംഹം കാട്ടിലെ ആരാണ്‍?......കുട്ടി തെല്ലൊരു ഇടവേളയ്ക്കു ശേഷം.........സിംഹം കാട്ടിലെ പുലിയാണു ടീച്ചര്‍....പുലി...

നാവു വഴങ്ങുമോ?...

സുഹ്രുത്തുക്കളെ,
നാവിനെയും തലച്ചോറിനേയും ഒരു പോലെ ആശയക്കുഴപ്പതത്തിലാക്കുന്ന ചില പ്രയോഗങ്ങള്‍ നമുക്കു ഓര്‍ത്തെടുക്കാം.
കാ‍ര്‍ റാലി ലോറി റാലി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.3. ആന അലറലോടലറല്‍
നരസിംഹമൊരലറലലറി
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ..
തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..സൈക്കിൾ റാലീ പോലൊരു ലോറീ റാലീ.
മുണ്ടിൽ ചളിപുരളരുത് ..
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം..!!
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ അക്കറിയൊത്തപൊടിക്കറിയുണ്ടോ!!!
അലറലൊടലറലാനാലയില്‍ കാലികല്
തന്ഡുരുലും തടിയുരുലും തന്ടിന്മെലൊരു ചെരുകുരുമുലകുരുലുമ്
അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ..
പത്തനാപുരത്ത് പത്തു പച്ച തത്ത ചത്തു കുത്തിയിരുന്നു. ചത്ത തത്ത പത്തും പച്ച.
ഉരുളിയിെല കുരുമുളക് ഉരുളേലാടുരുളല്‍
ഓതറ വളവിലൊരകവളവിലൊരിളയുതളതില്‍ പത്തിരുപത്തഞ്ചിളയുളങ്ങപത്തനാപുരത്തെ പത്താം വളവില്‍ പത്ത് പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു
“ ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി”“ചരലുരുളും പുഴയില്‍‌ മണലുരുളില്ല, മണലുരുളും പുഴയില്‍‌ ചരലുരുളില്ല”
പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച് അപ്പോത്തിക്കരയെ കൊണ്ടുവന്ന് മത്തപ്പായെ കിടത്തി കുത്തിവച്ച് ചത്ത് പോയി ചാത്തോം വച്ചു.ആര് ചത്തു....? ആരുടെ ചാത്തം വച്ചു...?
വലിയൊരുരളനുരുളയുരുളുമ്പോലൊരുരുളനുരുളുന്നു....!!
ലോഡ് ലോറി റോഡിലിറങ്ങി
കൂട്ടം കൂടി കൂട്ടാന്‍ കൂട്ടികൂട്ടാന്‍ കൂട്ടാന്‍ കൂടം കുടി
ചെറുപയര്‍...മണിചെറുത്...ചെറു കിണറ് പട ചെറുത്

2009, മാർച്ച് 13, വെള്ളിയാഴ്‌ച

മൌനത്തെ കൊണ്ട്‌ പാടിക്കുന്ന മായാജാലമാണു പ്രണയം......
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്‍ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന്‍ മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്‍ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"