ഈ ബ്ലോഗ് തിരയൂ
2010 നവംബർ 23, ചൊവ്വാഴ്ച
മൈലാഞ്ചി
"പ്രണയ വര്‍ണ്ണം"
2010 ജൂൺ 3, വ്യാഴാഴ്‌ച
2010 മേയ് 23, ഞായറാഴ്‌ച
വെറും പ്രണയമാണിത്.
2010 ജനുവരി 14, വ്യാഴാഴ്‌ച
2009 ഡിസംബർ 18, വെള്ളിയാഴ്‌ച
പ്രണയം മറന്നവരോട്......
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.
പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.
വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!
പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!
ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!
കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!
2009 ഡിസംബർ 15, ചൊവ്വാഴ്ച
സ്വപ്നമഴ...
തണുപ്പില്‍ വിറയാര്‍ന്ന
മരച്ചില്ലകളില്‍ തട്ടിത്തെറിക്കുന്ന
തോരാത്ത ചാറ്റല്‍മഴയായ്
നനുത്ത സ്വപ്നങ്ങള്‍..!
അപരിചിതത്വത്തിന്‍റെ
പരുപരുത്ത വഴികളില്‍
എന്നും പെയ്തിറങ്ങാന്‍
വിധിക്കപ്പെട്ട മഴത്തുള്ളികള്‍
പോലെ എന്‍ സ്വപ്നങ്ങള്‍..!
ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലെയെങ്കിലും
തണുത്ത മഴത്തുള്ളികള്‍
സ്വപ്നങ്ങളായ് പെയ്തിറങ്ങി
പൊട്ടിത്തകര്‍ന്ന് ഒഴുകിപ്പടരുന്നു..
മഴത്തുള്ളികള്‍ പോലെ
വീണുടഞ്ഞ എന്‍റെ സ്വപ്നങ്ങള്‍,
വലിയ ഒരു പുഴയായ് മാറിയത്,
നിന്‍റെ സ്വപ്നങ്ങള്‍ വീണുടഞ്ഞ്,
ഒരുമിച്ചൊഴുകിയപ്പോഴാണ്..!
2009 ഡിസംബർ 7, തിങ്കളാഴ്‌ച
"ഭ്രാന്തി"

വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.
വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.
പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.
വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
ഒരു വാക്കിനായ്..........ഒരു നോക്കിനായ്................
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..
ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കളഞ്ഞില്ലേ..
ഒരുവാക്കില്‍
ജീവന്‍ തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന്‍ തുടിക്കുന്നു
ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.
ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.
ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.
2009 നവംബർ 16, തിങ്കളാഴ്‌ച
പരിണാമം
പണ്ട് നീയൊരു വെളുവെളുത്ത അപ്പൂപ്പന്‍ താടിയായിരുന്നു
തൂവെള്ള കടലാസ് പോലെ..
കാറ്റിന്റെ തോണിയില്‍ യാത്ര തുടങ്ങും മുന്‍പേ
കാണാത്ത സ്വപ്നങ്ങളുടെ കവിത കുറിക്കാന്‍
പേന തുറന്നപ്പോള്‍, ഒരു മഷിത്തുള്ളി
കടലാസില്‍ വീണു കളങ്കമായി !
പൊട്ടു മായ്കും തോറും പടര്‍ന്നു...
പടര്‍ന്നു പടര്‍ന്നു കടലാസില്‍ നിറഞ്ഞു
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങള്‍
കളങ്കമായി തോന്നി !
വെളുത്ത കളങ്കം മായ്ക്കാന്‍
മഷിക്കുപ്പി തുറന്നു കടലാസ്സില്‍ കമിഴ്ത്തി !!
2009 നവംബർ 14, ശനിയാഴ്‌ച
2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
ഭ്രാന്ത്
2009 ജൂൺ 4, വ്യാഴാഴ്‌ച
2009 ജൂൺ 2, ചൊവ്വാഴ്ച
സ്വകര്യതകളില്ലാത്ത എന്റെ പ്രണയം.

നാട്ടുമാവിന്‍ ചുവട്ടില്‍ കാത്തിരുന്ന്
മുഷിഞ്ഞപ്പോഴാ അറിഞ്ഞത്
ഇന്റര്‍നെറ്റില്‍ ഒളിച്ചിരിക്കുകയാണ്
എന്റെ പ്രണയത്തിനൊരു ട്രാന്‍സ്ഫര്‍
മുഷിപ്പന്‍ തിയറി ക്ലാസ്സുകളും
അറുബോറന്‍ സൂത്ര വക്ക്യങ്ങല്‍ക്കുമിടയില്‍
എന്റെ പ്രണയം ധിക്കാരി ആവുന്നു
സെര്‍ച്ചിങ്ങും ലോഡിംഗ്നും മുന്നിലൊരു
സ്വാന്തനത്തിനായി എന്റെ പ്രണയം
അക്ഷമയോടെ കാത്തുനില്കുന്നു
സല്ലാപങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍
ഞങ്ങളുടെ ലത നീ കുന്ജ്ജമാകുമീ
ഓര്‍ക്കുട്ട് ഇല്ലായിരുന്നെങ്കില്‍.....
എന്റെ പ്രണയത്തിന്ടെ നിശാന്ധങ്ങളെ
ശിവരാത്രികളാക്കി മാറ്റുമീ
"ഐഡിയ" കനിഞ്ഞു നല്‍കിയ ഓഫറുകള്‍
വിസ്മരികാനാവില്ല ഒരിക്കലും
പാസ്‌വേര്‍ഡ്‌ലുടെ പമ്മിപമ്മിവന്നെ
വെബ്സൈറ്റ്കള്‍ക്ക് പിന്നില്‍ ഒളിച്ചുകളിചോടുവില്‍
സ്വകാര്യതകളില്ലാതെ മാറുന്നു
എന്റെ പ്രണയം.
2009 ജൂൺ 1, തിങ്കളാഴ്‌ച
2009 മേയ് 13, ബുധനാഴ്‌ച
എന്‍റെ മഴ

മഴ എനിക്കാദ്യം ഒരമ്പരപ്പായിരുന്നു
പിന്നെ അതൊരു സല്ലാപമായി
പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു കുളിര്‍മയായി
ഇതെന്‍റെ ബാല്യകാലം..
......................... ................................................
മഴ എനിക്ക് പ്രണയിതാവായിരുന്നു
എന്നെ വാരി പുണര്‍ന്നു...
വല്ലാതെ പ്രണയിച്ച എന്‍റെ മഴ
എന്‍റെ സങ്കല്പ യാത്രകളില്‍ എന്നെ
അനുഗമിച്ച എന്‍റെ പ്രിയന്‍
ഇത് എന്‍റെ കൌമാര ചാപല്യം
..........................................................................
മഴ എന്‍റെ ഉള്ളിലെ ദുഖമാപിനിയില്‍ ഒരു അന്ഗമായി
എന്‍റെ കരച്ചിലും ഇടയ്ക്കെപൂഴാ വന്നു മറയുന്ന ചിരിയും
എല്ലാ ഉള്‍തുടിപ്പുകളും നേരിട്ടറിയുന്ന എന്‍റെ ജീവനായി...........
പക്ഷെ ഇന്ന്
മഴ എനിക്ക് പേടിയാവുന്നു
മഴകാറിന്റെ കൂരിരുട്ടില്‍ ...................... ..
മാനത്തെ വെള്ളിപാചചലില്‍............
വിഹ്വലപെടുതുന്ന ശബ്ദ വിന്യസങ്ങളില്‍
വാശിയോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളില്‍
ഒക്കെ.....ഞാന്‍ ഭയക്കുന്നു
നീ തനിച്ചാന്നെന്ന സത്യം..................
പ്രിയപ്പെട്ട മഴേ
നിന്നെ ഞാന്‍ തള്ളി പറയുന്നു.......
ബാല്യ കൌമാര യൌവ്വനങ്ങളില് ഞാന്‍
ഒപ്പം കൂട്ടിയ നിന്നെ ഞാന്‍ വഴി പിരിയുന്നു.............................
എന്‍റെ സ്വര്‍തത്തയ്ക്ക് വെണ്ടി മാത്രം ...................................
2009 മേയ് 9, ശനിയാഴ്‌ച
ജന്മ സായൂജ്യം !!!
.jpg)
പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
കാണാമറയത്തു നില്പൂവെന്നറിവില്‍
എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്‍
2009 ഏപ്രിൽ 15, ബുധനാഴ്‌ച
2009 ഏപ്രിൽ 3, വെള്ളിയാഴ്‌ച
2009 ഏപ്രിൽ 1, ബുധനാഴ്‌ച
എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...
എനിക്കറിയാം
നിന്‍റെ ഉള്‍പ്പൂവിന്‍റെ
ഉള്ളറകളിലെവിടയോ?
നീ പോലുമറിയാതെ....
എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...
എനിക്കറിയാം നിന്‍റെ
ഏകാന്തതയുടെ ഏതോ മാത്രയെ...
നീ പോലുമറിയാതെ ഞാനെന്ന
സ്വപ്നം പുല്‍കാറുണ്ട്......
എനിക്കറിയാം നീ
സ്വയം നിര്‍മിച്ച മറവിയുടെ
കൂട്ടില്‍എന്‍റെ ഓര്‍മ്മകളെ
തളച്ചിരിക്കയാണ് ....
2009 മാർച്ച് 31, ചൊവ്വാഴ്ച
ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...

2009 മാർച്ച് 30, തിങ്കളാഴ്‌ച
2009 മാർച്ച് 14, ശനിയാഴ്‌ച
ഒരു പ്രണയലേഖനം
ഫലിതങ്ങള്‍
കുറെ ഉറുമ്പുകള്‍ പുഴയില്‍ കുളിക്കുകയായിരുന്നു.അപ്പോള്‍ ഒരു ആന വന്ന് ഡൈവ് ചെയ്തു പുഴയില്‍ ചാടിഅതില്‍ പെട്ടുണ്ടായ തിരയില്‍ പെട്ട് ഉറുമ്പുകളെല്ലാം കരയിലെത്തി എന്താണു സംഭവിച്ചതു എന്നു അറിയാതെ പരസ്പ്പരം നോക്കിയ ഉറുമ്പുകള്‍പുഴയില്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആനയെകണ്ടു..അതു കണ്ടു അരിശം കയറിയ ഉറമ്പുകള്‍ തിരയില്‍ പെട്ട് എങ്ങനെയൊ ആനയുടെ പുറത്ത് എത്തിപ്പോയ ഒരു ഉറുമ്പിനെ നോക്കി അലറീീീീീീീ......................
മുക്കിക്കൊല്ലാടാാാാാാാാാാാ ആ നായിന്റെ മോന്റെ മോനെ.......
ഒരു ക്ലാസ് റൂം ആണ്‍ അരങ്ങ്.ടീച്ചര്‍ കുട്ടിയോട്: സിംഹം കാട്ടിലെ ആരാണ്‍?......കുട്ടി തെല്ലൊരു ഇടവേളയ്ക്കു ശേഷം.........സിംഹം കാട്ടിലെ പുലിയാണു ടീച്ചര്‍....പുലി...
നാവു വഴങ്ങുമോ?...
നാവിനെയും തലച്ചോറിനേയും ഒരു പോലെ ആശയക്കുഴപ്പതത്തിലാക്കുന്ന ചില പ്രയോഗങ്ങള്‍ നമുക്കു ഓര്‍ത്തെടുക്കാം.
കാര്‍ റാലി ലോറി റാലി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.3. ആന അലറലോടലറല്‍
നരസിംഹമൊരലറലലറി
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ..
തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു ചെറുതരികുരുമുളകുരുളും
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..സൈക്കിൾ റാലീ പോലൊരു ലോറീ റാലീ.
മുണ്ടിൽ ചളിപുരളരുത് ..
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം..!!
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ അക്കറിയൊത്തപൊടിക്കറിയുണ്ടോ!!!
അലറലൊടലറലാനാലയില്‍ കാലികല്
തന്ഡുരുലും തടിയുരുലും തന്ടിന്മെലൊരു ചെരുകുരുമുലകുരുലുമ്
അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ..
പത്തനാപുരത്ത് പത്തു പച്ച തത്ത ചത്തു കുത്തിയിരുന്നു. ചത്ത തത്ത പത്തും പച്ച.
ഉരുളിയിെല കുരുമുളക് ഉരുളേലാടുരുളല്‍
ഓതറ വളവിലൊരകവളവിലൊരിളയുതളതില്‍ പത്തിരുപത്തഞ്ചിളയുളങ്ങപത്തനാപുരത്തെ പത്താം വളവില്‍ പത്ത് പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു
“ ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി”“ചരലുരുളും പുഴയില്‍ മണലുരുളില്ല, മണലുരുളും പുഴയില്‍ ചരലുരുളില്ല”
പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച് അപ്പോത്തിക്കരയെ കൊണ്ടുവന്ന് മത്തപ്പായെ കിടത്തി കുത്തിവച്ച് ചത്ത് പോയി ചാത്തോം വച്ചു.ആര് ചത്തു....? ആരുടെ ചാത്തം വച്ചു...?
വലിയൊരുരളനുരുളയുരുളുമ്പോലൊരുരുളനുരുളുന്നു....!!
ലോഡ് ലോറി റോഡിലിറങ്ങി
കൂട്ടം കൂടി കൂട്ടാന്‍ കൂട്ടികൂട്ടാന്‍ കൂട്ടാന്‍ കൂടം കുടി
ചെറുപയര്‍...മണിചെറുത്...ചെറു കിണറ് പട ചെറുത്
2009 മാർച്ച് 13, വെള്ളിയാഴ്‌ച
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്‍ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന്‍ മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്‍ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"
























